സ്പാന്യാഡ് – കുഞ്ഞാലി ചരിത്രം
ജയിൽ ചാടി കടൽ കടന്ന് വന്ന് ബോംബെ വാണ അധോലോക നായകൻ -ശാന്താറാം
ദേവാലയം
റിബൽ സുൽത്താൻമാർ -ഖില്ജി മുതൽ ശിവാജി വരെ.
ദക്ഷിണ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ദഖാൻ എന്ന പേരിന്റെ ഉദ്ഭവം . പിന്നീടാണ് അത് ഡെക്കാൻ എന്ന് നമ്മൾ വിളിക്കുന്ന പേരായി മാറിയത് . ഡെക്കാനെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ ആദ്യം കയറി വരുന്ന ഔരംഗസേബിൾ നിന്നും , ശിവാജിയിൽ നിന്നും മാറി ആ പ്രദേശത്തിന്റെ ചരിത്രം മറ്റു പല ആളുകളിലെക്കും തിരിച്ചു വയ്ക്കുകയാണ് മനു എസ് പിള്ള തന്റെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിലൂടെ. പതിനാലാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെയുള്ള ഡെക്കാന്റെ ചരിത്രം ഇതിൽ വിവരിക്കുന്നു. ഖിൽജി മുതൽ ശിവാജി വരെ.,ഡെക്കാനിലെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളിലൂടെ നമ്മോടു ചരിത്രം പറയുകയാണ് ഈ പുസ്തകം . അങ്ങനെ നമ്മിൽ താല്പര്യമുണർത്തുന്ന തരത്തിലുള്ള എന്നാൽ ചരിത്രത്തിൽ നമ്മളാരും ഓർക്കാത്ത അല്ലെങ്കിൽ വേണ്ട വിധം രേഖപ്പെടുത്താത്ത ഒട്ടനവധിപേർ കടന്ന് പോകുന്നുണ്ടിതിൽ. അത്തരത്തിൽ ഒരാളാണ് മാലിക് അംബാർ.മാലിക് അംബാറിനെകുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .
ഇന്ത്യയെ അറിയണമെങ്കിൽ ഡെക്കാനെ അറിഞ്ഞെ തീരൂ .അതിന്റെ എല്ലാ കഥകളും ഒരുമിച്ചു പറയുക എന്നത് ഭയമുണർത്തുന്ന സംഗതിയാണ് . ആ ദേശം അത്രയ്ക്കും സമൃദ്ധമാണ് . എങ്കിൽ കൂടിയും അതിന്റെ ചരിത്രം ഓർക്കപ്പെട്ടേ മതിയാകൂ .കാരണം ഇന്ത്യയുടെ രൂപപ്പെടലിന് സാക്ഷിയാണ് ഡെക്കാൻ എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട് . ഡെക്കാണിന്റെ ഭൂതകാലം അതുവരെ നിർവചിച്ചിരുന്നത് അതിന്റെ ഹിന്ദു അധിപന്മാരും ,അവരുടെ മഹാ ക്ഷേത്രങ്ങളും ,തിളങ്ങുന്ന രത്നങ്ങളുമായിരുന്നു . എന്നാൽ 1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗരത്തിന്റെ പതനം സംഭവിക്കുന്നു.രാജാവായിരുന്ന രാമരായൻ കൊല്ലപ്പെടുകയും ചെയ്യുന്നു.അതിനെ കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ് .
ഒരു പക്ഷെ ലോകചരിത്രത്തിലൊരിക്കലും ഇത്രയും ഉജ്വലമായ ഒരു നഗരത്തിനു മേൽ ഇത്രയും വിനാശം , ഇത്രയും പൊടുന്നനെയുള്ള വിനാശം വിതയ്ക്കപ്പെട്ടിട്ടുണ്ടാകില്ല .ഒരിക്കൽ എമ്പാടും സമ്പന്നരും,അധ്വാനികളുമുള്ള സമൃദ്ധിയുടെ സമ്പൂർണ്ണ നിറവിൽ കഴിഞ്ഞിരുന്ന ജനത , അടുത്ത നാൾ പിടിച്ചടക്കപ്പെട്ട് ,കൊള്ളയടിക്കപ്പെട്ട്വി,വരിക്കാനാവാത്ത വിധം മൃഗീയമായ കൂട്ടക്കൊലയുടെയും ,ഭീകരതയുടെയും ദൃശ്യങ്ങൾക്കിടെ തകർന്നടിഞ്ഞു പോയിരിക്കുന്നു . ചരിത്രകാരനായ റോബർട്ട് സെവെൽ തന്റെ പ്രസിദ്ധമായ A Forgotten Empire എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട് . ലോകത്തിലെ അതിമനോഹരമായ ഒരു നഗരം പാറക്കഷണങ്ങളും കൽക്കൂനകളുമായി തകർന്നു കിടക്കുന്നു എന്ന് മനുവും ഈ പുസ്തകത്തിൽ പറഞ്ഞു വെക്കുന്നു .
പൊതുശത്രുവിനെതിരെ ഒരുമിച്ചു നിൽക്കുന്നതിനുള്ള പ്രാപ്തിക്കുറവാണ് അവരുടെ സമൂഹത്തിന്റെ പതനത്തിലേക്ക് നയിച്ചത് . എന്നാൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി വലിയ യുദ്ധങ്ങൾക്കും , കുടിപ്പകകൾക്കും കാരണമായത് മതവിശ്വാസങ്ങളേക്കാൾ രാഷ്ട്രീയം തന്നെയായിരുന്നു . പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലാണ് ശിവാജി പ്രത്യക്ഷപ്പെടുന്നത് . ശിവാജി-ഔരംഗസേബ് യുദ്ധങ്ങളെക്കുറിച്ചു വലിയരീതിയിലുള്ള വിവരങ്ങളൊന്നുമില്ല.എങ്കിലും ശിവാജിയുടെ രാഷ്ട്രീയം എന്തായിരുന്നുവെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട് .അത് ഇന്നത്തെ ഹിന്ദുത്വവാദികൾ വച്ച് പുലർത്തുന്ന ധാരണകളിൽ നിന്നും തുലോം വ്യത്യസ്തമാണ് .ഡെക്കാൻ പ്രദേശത്തെ തന്റെ പരമാധികാര രാഷ്ടം സ്ഥാപിക്കുവാനുള്ള ശിവാജിയുടെ പ്രചോദനം പലസിദ്ധാന്തങ്ങൾക്കും രൂപം കൊടുത്തിരുന്നു . അവയിൽ ഏറ്റവും പ്രശസ്തമായത് മുഗൾ അധിനിവേശത്തൊടെതിർത്ത് ഹൈന്ദവ ശക്തിയുടെ നായകനാകുന്ന രീതിയിൽ അദ്ദേഹത്തെ വീക്ഷിക്കുന്നതാണ് .ഡെക്കാൻ രാഷ്ട്രീയത്തിലെ ശക്തമായ ഘടകമായിതീരുവാനുള്ള അടക്കാനാവാത്ത ആവേശമായിരുന്നു സത്യത്തിൽ ശിവാജിയെ നയിച്ചത് . ഒപ്പം സാധാരണ മനുഷ്യരോടുള്ള യഥാർത്ഥ സഹാനുഭൂതിയും .
ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത ഓരോ അധ്യായങ്ങൾക്കും മനു എസ് പിള്ള കൊടുത്തിരിക്കുന്ന റെഫെറെൻസുകൾ , അവ തയാറാക്കാൻ അദ്ദേഹം എത്രമാത്രം പണിപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് അത് പുസ്തകത്തിന്റെ ഗ്രന്ഥസൂചിക കാണൂമ്പോൾ നിങ്ങള്ക്ക് മനസിലാകും . ഏകദേശം എഴുപതോളം പേജുകളാണ് അതിനു വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നത് . ചരിത്രം ഇഷ്ട്പെടുന്നവർക്കും ചരിത്രം പഠിക്കുന്നവർക്കും തീർച്ചയായും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ് . പുനർവായനക്ക് നിരവധി കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം.
ഇന്ത്യയിൽ രാജാവായ ഒരു ആഫ്രിക്കൻ അടിമയെകുറിച്ച് കേട്ടിട്ടുണ്ടോ ?


ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം
അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന് തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ് തോമസും ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത് കാണുന്ന ഒരു വാർത്ത ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത് ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു …
പരക്കെ പരക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം
ചുവപ്പാണെന്റെ പേര്
സാംസ്കാരിക നായകൻ
മൊത്തിരിനേരം കിടന്നിങ്ങനെ.
തട്ടിവിളിച്ചമ്മയോടുള്ളമർഷമത്രയും
പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.
പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും
തിരക്കു കാട്ടി പത്രപാരായണം തുടങ്ങി.
പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്
പുസ്തകമെടുത്ത് കുനുകുനെയെഴുത്തും തുടങ്ങി .
പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു –
മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും
ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .
അപ്പോഴും മുറിയിലെ ചില്ലലമാരയിൽ
ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ
പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .
സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.
അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.
ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം
അവിടെ കൊന്നകണക്കു പറയണം .
പിന്നെ ഉത്തരം മുട്ടുമ്പോൾ ന്യായീകരണ പട്ടം മേടിച്ചു
വീട്ടിൽ കൊണ്ട് വയ്ക്കണം .
ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി
സാംസ്‌കാരിക നായകനെന്നാക്കണം .
അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-
ലേതെങ്കിലുമൊന്നു തരാക്കണം.
പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും പറയേണ്ട
പറയേണ്ട സമയത്തവർ പറയുമെന്നേരം
കാൽ കീഴിൽ കിടന്നു വെറുതെ
കുരച്ചുകൊണ്ടിരുന്നാൽ മതി.







