Author: Jinish KG
ചുവപ്പാണെന്റെ പേര്
സാംസ്കാരിക നായകൻ
മൊത്തിരിനേരം കിടന്നിങ്ങനെ.
തട്ടിവിളിച്ചമ്മയോടുള്ളമർഷമത്രയും
പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.
പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും
തിരക്കു കാട്ടി പത്രപാരായണം തുടങ്ങി.
പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്
പുസ്തകമെടുത്ത് കുനുകുനെയെഴുത്തും തുടങ്ങി .
പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു –
മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും
ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .
അപ്പോഴും മുറിയിലെ ചില്ലലമാരയിൽ
ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ
പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .
സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.
അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.
ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം
അവിടെ കൊന്നകണക്കു പറയണം .
പിന്നെ ഉത്തരം മുട്ടുമ്പോൾ ന്യായീകരണ പട്ടം മേടിച്ചു
വീട്ടിൽ കൊണ്ട് വയ്ക്കണം .
ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി
സാംസ്‌കാരിക നായകനെന്നാക്കണം .
അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-
ലേതെങ്കിലുമൊന്നു തരാക്കണം.
പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും പറയേണ്ട
പറയേണ്ട സമയത്തവർ പറയുമെന്നേരം
കാൽ കീഴിൽ കിടന്നു വെറുതെ
കുരച്ചുകൊണ്ടിരുന്നാൽ മതി.
തിരസ്ക്കാരം
കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം
മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020
കാലത്തെ എഴുതുന്ന കഥകൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020
പേരില്ലാതെ മരിക്കുന്നവർ
അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ -ജോക്കിം ഫെസ്റ്റ്
സ്വേച്ഛാധിപതിയാകുന്നത് എങ്ങനെ: ഇരുപതാം നൂറ്റാണ്ടിലെ വ്യക്തിത്വത്തിന്റെ ആരാധന -Frank Dikotter
ഒരു സ്വേച്ഛാധിപതിക്കും ഭയത്തിലൂടെയും അക്രമത്തിലൂടെയും മാത്രം എക്കാലവും ഭരിക്കാനാവില്ല. താൽക്കാലികമായി നഗ്നശക്തികളെ പിടിച്ചടക്കാം എന്നല്ലാതെ ഇത് ദീർഘകാലത്തേക്ക് പര്യാപ്തമല്ല എന്നുള്ളത് വാസ്തവമായ സംഗതിയാണ് . തന്നെ പ്രശംസിക്കാൻ സ്വന്തം ജനതയെ നിർബന്ധിക്കാൻ കഴിയുന്ന ഒരു സ്വേച്ഛാധിപതി കൂടുതൽ കാലം നിലനിൽക്കും. ആധുനിക സ്വേച്ഛാധിപതിയുടെ വിരോധാഭാസം, ജനകീയ പിന്തുണയുടെ മിഥ്യാധാരണ അദ്ദേഹം സൃഷ്ടിക്കണം എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലുടനീളം, ദശലക്ഷക്കണക്കിന് ആളുകൾ , നേതാക്കൾ തങ്ങളെ അടിമത്തത്തിന്റെ വഴിയിൽ കൊണ്ടുപോകുമ്പോഴും സ്വയം ആവേശഭരിതരായി നേതാക്കളെ അഭിനന്ദിക്കാൻ നിർബന്ധിതരായി.
എങ്ങനെ ഒരു സ്വേച്ഛാധിപതിയായി , എന്ന പുസ്തകം രചിച്ച ഫ്രാങ്ക് ഡികോട്ടർ , ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഫലപ്രദമായ എട്ട് വ്യക്തിത്വ ആരാധനപത്രങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.മുസ്സോളിനി, ഹിറ്റ്‌ലർ, സ്റ്റാലിൻ, മാവോ സെദോംഗ്, കിം ഇൽ-സുംഗ്, നിക്കോളെ ചൗഷസ്ക്യു, എത്യോപ്യയിലെ മെൻജിസ്റ്റു, ഹെയ്തിയിലെ ഡുവാലിയർ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിനെ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമാക്കിയവരാണിവർ. ഈ സ്വേച്ഛാധിപതികൾ നിരന്തരം സ്വന്തം പ്രതിച്ഛായയിൽ പ്രവർത്തിക്കുകയും ജനങ്ങളെ മഹത്വപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജനാധിപത്യം പിൻവാങ്ങുന്ന ഈ കാലഘട്ടത്തിൽ, ഇന്നത്തെ ചില ലോക നേതാക്കൾക്കിടയിൽ സമാന സാങ്കേതിക വിദ്യകളുടെ പുനരുജ്ജീവനത്തെ നാം കാണുന്നുണ്ടോ?
സമയോചിതമായ ഈ പഠനം, മികച്ച ആഖ്യാനാത്മകതയോടെ ഒരു ആരാധനാരീതി എങ്ങനെ വിത്തിടുന്നു പടരുന്നു , വളരുന്നു, സ്വയം നിലനിർത്തുന്നു എന്ന് പരിശോധിക്കുന്നുണ്ട് ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ആരാധനാരീതി അത് ഉൾക്കൊള്ളുന്നിടത്ത്, സ്വേച്ഛാധിപത്യത്തിന്റെ ഹൃദയത്തിൽ തന്നെയാണ് സ്ഥാപിക്കുന്നത് എന്നു ഈ പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്.
അവലംബം:ബ്ലൂംസ്ബെറി


