കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം
മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020
കാലത്തെ എഴുതുന്ന കഥകൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020
പേരില്ലാതെ മരിക്കുന്നവർ
അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ -ജോക്കിം ഫെസ്റ്റ്
സ്വേച്ഛാധിപതിയാകുന്നത് എങ്ങനെ: ഇരുപതാം നൂറ്റാണ്ടിലെ വ്യക്തിത്വത്തിന്റെ ആരാധന -Frank Dikotter
ഒരു സ്വേച്ഛാധിപതിക്കും ഭയത്തിലൂടെയും അക്രമത്തിലൂടെയും മാത്രം എക്കാലവും ഭരിക്കാനാവില്ല. താൽക്കാലികമായി നഗ്നശക്തികളെ പിടിച്ചടക്കാം എന്നല്ലാതെ ഇത് ദീർഘകാലത്തേക്ക് പര്യാപ്തമല്ല എന്നുള്ളത് വാസ്തവമായ സംഗതിയാണ് . തന്നെ പ്രശംസിക്കാൻ സ്വന്തം ജനതയെ നിർബന്ധിക്കാൻ കഴിയുന്ന ഒരു സ്വേച്ഛാധിപതി കൂടുതൽ കാലം നിലനിൽക്കും. ആധുനിക സ്വേച്ഛാധിപതിയുടെ വിരോധാഭാസം, ജനകീയ പിന്തുണയുടെ മിഥ്യാധാരണ അദ്ദേഹം സൃഷ്ടിക്കണം എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലുടനീളം, ദശലക്ഷക്കണക്കിന് ആളുകൾ , നേതാക്കൾ തങ്ങളെ അടിമത്തത്തിന്റെ വഴിയിൽ കൊണ്ടുപോകുമ്പോഴും സ്വയം ആവേശഭരിതരായി നേതാക്കളെ അഭിനന്ദിക്കാൻ നിർബന്ധിതരായി.
എങ്ങനെ ഒരു സ്വേച്ഛാധിപതിയായി , എന്ന പുസ്തകം രചിച്ച ഫ്രാങ്ക് ഡികോട്ടർ , ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഫലപ്രദമായ എട്ട് വ്യക്തിത്വ ആരാധനപത്രങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു.മുസ്സോളിനി, ഹിറ്റ്‌ലർ, സ്റ്റാലിൻ, മാവോ സെദോംഗ്, കിം ഇൽ-സുംഗ്, നിക്കോളെ ചൗഷസ്ക്യു, എത്യോപ്യയിലെ മെൻജിസ്റ്റു, ഹെയ്തിയിലെ ഡുവാലിയർ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിനെ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമാക്കിയവരാണിവർ. ഈ സ്വേച്ഛാധിപതികൾ നിരന്തരം സ്വന്തം പ്രതിച്ഛായയിൽ പ്രവർത്തിക്കുകയും ജനങ്ങളെ മഹത്വപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജനാധിപത്യം പിൻവാങ്ങുന്ന ഈ കാലഘട്ടത്തിൽ, ഇന്നത്തെ ചില ലോക നേതാക്കൾക്കിടയിൽ സമാന സാങ്കേതിക വിദ്യകളുടെ പുനരുജ്ജീവനത്തെ നാം കാണുന്നുണ്ടോ?
സമയോചിതമായ ഈ പഠനം, മികച്ച ആഖ്യാനാത്മകതയോടെ ഒരു ആരാധനാരീതി എങ്ങനെ വിത്തിടുന്നു പടരുന്നു , വളരുന്നു, സ്വയം നിലനിർത്തുന്നു എന്ന് പരിശോധിക്കുന്നുണ്ട് ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ആരാധനാരീതി അത് ഉൾക്കൊള്ളുന്നിടത്ത്, സ്വേച്ഛാധിപത്യത്തിന്റെ ഹൃദയത്തിൽ തന്നെയാണ് സ്ഥാപിക്കുന്നത് എന്നു ഈ പുസ്തകം പറഞ്ഞു വെക്കുന്നുണ്ട്.
അവലംബം:ബ്ലൂംസ്ബെറി
ബീഫ് ഫ്രൈ
വണ്ടിയിൽ കുത്തി നിറച്ച് കൊണ്ടോയ
അറവുമാടുകളുടെ വാർത്തയാണ്
അയാളെ വല്ലാതെ കരയിച്ചത്.
ഉറങ്ങാതിരിക്കാൻ കണ്ണിൽ
മുളകു തേക്കുമെത്ര.
അനങ്ങാതിരിക്കാൻ കാലുകൾ
കൂട്ടിക്കെട്ടുമെത്രെ.
ഇനിയുമങ്ങനെയെത്രയെത്ര.
കരളു പറിഞ്ഞ വേദനയോടെ
ശീതീകരിച്ച ബാറിലിരുന്നു
വെയിറ്ററോടയാൾ ഗർജിച്ചു.
ബീഫ് റോസ്റ്റല്ലെടോ
ചില്ലി ബീഫ് ഫ്രൈയാണ്
ഞാൻ ചോദിച്ചത്
സാഹിത്യ നൊബേൽ 2019- എന്തിനോ വേണ്ടി തിളപ്പികുന്ന വിവാദങ്ങൾ
അവശേഷിപ്പുകൾ
അന്നൊരാ പുഴയുടെ തീരത്തു നിന്നു ഞാൻ
കണ്ട സ്വപ്നങ്ങളൊക്കെയും
അവളെക്കുറിച്ചുള്ളതായിരുന്നു.
എന്നിലെ നീർമണിപൊട്ടുകളത്രയും
മറ്റാരും കാണാതെയൊളിപ്പിച്ചപ്പോഴൊക്കെയു-
മാപ്പുഴയും ഞാനും തമ്മിലന്നേ
ബന്ധുക്കളായി ചമഞ്ഞു.
അവൾക്കായി പിന്നാലെ നടന്നപ്പോളൊക്കെയും
ഞാനെന്നെ മറന്നു,
പുഴയെ മറന്നു,
മറ്റെല്ലാം മറന്നു.
ഒടുവിലായവളെങ്ങോപ്പോയി മറഞ്ഞപ്പോൾ
ആരുമില്ലാ കൂടെയെന്ന് കണ്ട് തിരികെ നടന്നപ്പോൾ
ആ പുഴയുമെങ്ങോ പോയി മറഞ്ഞിരുന്നു.
എനിക്കായി കൂട്ടിയിട്ട മണൽത്തരികൾ ബാക്കിപത്രം

