ബാഷോ -ഹൈക്കുകളുടെ തമ്പുരാൻ

 

പുരാതന ജപ്പാനിലെ ഏറ്റവും പ്രശസ്തനായ കവിയാണ്  ബാഷോ എന്നറിയപ്പെടുന്ന മാറ്റ്സുവോ ബാഷോ. ഹൈക്കുകളുടെ  ഉസ്താദായാണ് അദ്ദേഹം അംഗീകരിക്കപ്പെടുന്നത് .സോബോ എന്ന പേരിലും അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട് .1644 മുതൽ 1694 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം കണക്കാക്കപ്പെടുന്നത്. 

തുടക്കത്തിൽ അദ്ധ്യാപകനെന്ന നിലയിൽ തനറെ ജീവിതം  തുടങ്ങിയെങ്കിലും  പിന്നീട് അത് യാത്രകളിലേക്കു മാറുകയാണുണ്ടായത് .  നഗരജീവിതം  ഉപേക്ഷിച്ചു  രാജ്യമൊട്ടുക്കും  അലഞ്ഞു തിരിയുകയും പടിഞ്ഞാറ്, കിഴക്ക്, വടക്കൻ മരുഭൂമികളിലേക്ക് യാത്ര പോകുകയും ചെയ്തു. തന്റെ  ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അനുഭവങ്ങൾ  അദ്ദേഹത്തിന്റെ കവിതകളെ നന്നായി തന്നെ  സ്വാധീനിച്ചിട്ടുണ്ട്.  തന്റെ കാഴ്‌ചകളെ  കുറിച്ച് ലളിതമായ രീതിയിലാണ് കവിതകൾ സൃഷ്ടിച്ചിട്ടുള്ളത്. ഹൈക്കു കവിതകളുടെ ഒരു സ്വഭാവം അറിയാമല്ലോ ? മൂന്നോ നാലോ വരികൾക്കിടയിൽ ആശയത്തിന്റെ, ഭാവനയുടെ ഒരു സമുദ്രം തന്നെ  ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ഒരുപക്ഷേ നമ്മളിൽ പലരും മലയാളത്തിൽ ഹൈക്കു കവിതകൾ ആസ്വദിച്ചു വായിച്ചിട്ടുണ്ടാകുക  അഷിതയുടെ കവിതകളായിരിക്കും.

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുള്ള എഴുത്തിലാണ്  കൂടുതൽ താല്പര്യമെങ്കിലും ചരിത്രപരവും സാഹിത്യപരവുമായ ആശങ്കകളിൽ വേരൂന്നിയ കൃതികളൂം ബാഷോയുടെതായി കാണാം. 

 സ്വയം  സംതൃപ്തരായിരിക്കുക, നമ്മൾ ഉള്ള ഈ നിമിഷത്തെ ആസ്വദിക്കുക, ജീവിതം വാഗ്ദാനം ചെയ്യുന്ന വളരെ ലളിതമായ കാര്യങ്ങളിൽ ശ്രദ്ധകൊടുക്കുക  എന്നീ കാര്യങ്ങൾ  വായനക്കാരെ ഓർമ്മിപ്പിക്കുന്നതിൽ  അദ്ദേഹത്തിന്റെ കവിതകൾ മുന്നിട്ടു നിന്നു.ജപ്പാനീസ് ഗദ്യ സാഹിത്യത്തിലെ ഒരു ക്ലാസ്സിക് ആയാണ് ബാഷോയുടെ യാത്ര അറിയപ്പെടുന്നത്.

ബാഷോ മലയാളികളിലേക്ക് വന്നത് നിത്യ ചൈതന്യയതിയുടെ എഴുതിലൂടെയാണെന്നു പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിച്ചതായി കണ്ടു. ഒരു പക്ഷെ യതിയെ കൂടുതൽ വായിച്ചിട്ടുള്ളവർക്കു ബാഷോയെ എളുപ്പം പിടി കിട്ടും. മലയാള വിവർത്തനം ചെയ്‌തിരിക്കുന്നു കെ ടി സൂപ്പിയാണ്. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

Leave a comment