സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങൾ

പ്രസിദ്ധീകരിച്ചു മൂന്നു മാസത്തിനുള്ളിൽ പത്താം പതിപ്പ് പുറത്തിറങ്ങി വിസ്മയം സൃഷ്‌ടിച്ച നോവലാണ്പത്രപ്രവർത്തകനും,സാഹിത്യനിരൂപകനുമായ അജയ് പി മങ്ങാട്ടിന്റെ ആദ്യ നോവൽ സംരംഭമായ സൂസന്നയുടെ ഗ്രന്ഥപ്പുര.പുസ്തകലോകമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.വായനക്കാരുടെ ഇടപെടലില്ലാതെ പൂർത്തീകരിക്കപ്പെടാത്ത ഒരു കൃതി എന്ന് ഒരു മാധ്യമത്തിൽ ഈ പുസ്തകത്തെപ്പറ്റി  സൂചിപ്പിച്ചുകണ്ടു.ഒരു പ്രശസ്ത നിരൂപകൻ നോവലിന്റെ വേഷം കെട്ടിയ പുസ്തകക്കുറിപ്പുകൾ എന്നാണ് ഈ നോവലിനെ വിമർശിച്ചുകണ്ടത്.നമ്മുടെ സാമൂഹിക മണ്ഡലങ്ങളിലെ നിരവധി വിചാരവ്യതിയാനങ്ങളോട് പേർത്തും പേർത്തും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് ഈ നോവൽ.ഒരു പക്ഷെ വായനക്കാർ ഈ പുസ്തകത്തെ ഏറ്റെടുത്തതിന്റെ ഒരു കാരണം അതാകാം. സൂസന്നയുടെ ഗ്രന്ഥപ്പുരയിലൂടെ  കടന്നുപോകുന്ന എത്രയെത്ര എഴുത്തുകാരും പുസ്തകങ്ങളും ഉണ്ടിതിൽ.സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ടെന്നു സൂസന്ന തന്നെ നോവലിൽ ഒരിടത്തു പറയുന്നുണ്ട്. കൂടുതലും വിദേശ എഴുത്തുകാരനാണ് ഉള്ളത്. മലയാള പുസ്തകങ്ങളും ,എഴുത്തുകാരും പരിമിതപ്പെട്ടിരിക്കുന്നു. വിമർശന കുതുകികൾ ഉയർത്തിയ ഒന്നാന്തരമൊരു ആരോപണം ഇതായിരുന്നു. പുകൾപെറ്റ മലയാള എഴുത്തുകാരും,പുസ്തകങ്ങളും എവിടെയോ മറഞ്ഞു നിൽക്കുകയാണിതിൽ. എങ്കിലും ചിലയിടങ്ങളിൽ പാത്തുമ്മയുടെ ആടും ,കോട്ടയം പുഷ്‌പനാഥും,യു പി ജയരാജുമൊക്കെ ഒന്നെത്തിനോക്കി മറഞ്ഞു പോകുന്നുണ്ട് .
നോവലിൽ നോവൽസൂചകങ്ങളും ,അതിലെ കഥാപാത്രങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുന്നത് നോവലിന്റെ ഒഴുക്കിനെ  ബാധിച്ചിട്ടില്ല എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കഥാപാത്ര വർണ്ണന മുഴച്ചുക്കെട്ടുന്നപോലെ തോന്നുന്നുണ്ട്. വായനക്കാർക്ക് അവയിൽ ചിലതു പുതിയ അറിവാണെന്നുകൊണ്ടുമാത്രം അവർ ചിലപ്പോൾ ക്ഷമിച്ചേക്കാം.ഒരു കൗതുകത്തിന്റെ പേരിൽ ഈ പുസ്തകത്തിൽ കടന്നു വരുന്ന പുസ്തകകങ്ങളെ ഒന്നോർമിക്കാൻ ശ്രമിക്കുകയാണിവിടെ.; സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ ചില പുസ്തകങ്ങളെ.
1 . മെക്സിക്കൻ കവിയും ജേർണലിസ്റ്റുമായ ഇഫ്രയിൻ ഉർത്തർക്കുവേണ്ടി റോബർട്ടോ ബൊലാനോ എഴുതിയ കവിത  മലയാളരൂപം പൂണ്ടു നോവലിന്റെ ആദ്യ ആദ്യത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നു.
2. സ്വന്തം മരണം എങ്ങനെ സംഭവിച്ചു എന്ന് വിവരിച്ചുകൊണ്ട്   അലക്‌സാണ്ടർ പുഷ്‌കിൻ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
3. പഞ്ചായത്തു മെമ്പറുടെ അവിഹിതം കഥാനായകൻ അബദ്ധത്തിൽ  കണ്ടെന്ന കാരണം കൊണ്ട് മാത്രം ഒരു വായനശാലയിലെ അതും ഒരിക്കൽപോലും തുറക്കാത്ത അവിടുത്തെ പുസ്തകങ്ങൾ തനിച്ചുപയോഗിക്കാൻ കിട്ടിയ ആ മഹാവസരത്തിൽ ആദ്യമായെടുക്കുന്ന കോട്ടയം പുഷ്പനാഥിന്റെ ഭീതിയുടെ താഴ്വര എന്ന പുസ്തകം.
4.ആർതർ കൊനാൻ ഡോയലിന്റെ വാലി ഓഫ് ഫിയർ
5. ഡോയലിന്റെ ഹൌണ്ട് ഓഫ് ബാസ്കർവില്ല
6. അദ്ദേഹത്തിന്റെ തന്നെ എ സ്റ്റഡി ഇൻ സ്കാർലറ്റ്
7.ഷെർലക് ഹോംസിന്റെ അവസാന കഥയായ ദി ഫൈനൽ പ്രോബ്ലം
8. ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകൾ
9. ഫിറാന്റയുടെ മൈ ബ്രില്ല്യന്റ് ഫ്രണ്ട്
10.ഡേവിഡ് ഗ്രോസ്സ്മാന്റെ ടു ദി എൻഡ് ഓഫ് ദി ലാൻഡ്.
11. എമിലി ഡിക്കൻസൺ സൂസന്നെഴുതിയ കത്തുകൾ- ഓപ്പൺ മി കെയർഫുള്ളി
12. രചയിതാവിന്റെ പേരെഴുതിയ പേജ് ചീന്തിപ്പോയ ഫ്രാൻസ് കാഫ്ക്കയുടെ മലയാള ജീവചരിത്രം.
13.ഫ്രാൻസ് കാഫ്കയുടെ ട്രയൽ
14.കാഫ്കയുടെ തന്നെ ദി മാൻ ഹൂ ഡിസപ്പിയേർഡ്
15. ആന്റൺ ചെഖോവിന്റെ നീണ്ട കഥ ദി സ്റ്റോറി ഓഫ് ആൻ അൺകനൗൺ മാൻ (നോവലിൽ തന്റെ പ്രിയകൃതിയാണിതെണെന്നാണ് സൂസന്ന പറയുന്നത്)
16.പരമേശ്വരൻ പരമാരയുടെ വിഷാദത്തിന്റെ ശരീരഘടന.
17.W.ജി സെയ്‌ബാൾഡിന്റെ ഇഡിയറ്റ്
18.ലൂയിസ് കരോളിന്റെ ആലീസെസ് അഡവഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ്
19.അന്ന അഹ്മതോവയുടെ കവിതകളുടെ സമാഹാരം (മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ ഇവരുടെ ഒരു കവിത തർജ്ജമ ചെയ്തു വന്നിരുന്നു)
20 .ദസ്തയേവസ്കിയുടെ കാരമസോവ് സഹോദരന്മാർ (നോവലിൽ സൂസന്ന കളിയായി പറയുന്നുണ്ട് , ഈ നോവൽ വായിച്ചാൽ കുടിക്കാത്തവനും കുടിക്കാൻ തോന്നുമെന്ന്‌)
21. ദസ്തയേവസ്കിയുടെ തന്നെ ക്രൈം ആൻഡ് പണിഷ്മെന്റ്.(ഒരാൾക്ക് ആത്മവിശ്വാസമോ ആശ്വാസമോ തരുന്ന ദസ്തയേവസ്കിയുടെ പുസ്തകമാണിതെന്നാണ് സൂസന്നയുടെ ഭാഷ്യം !)
22.പാബ്ലോ നെരൂദയുടെ വൺ ഹൺഡ്രഡ് ലവ് സോങ്‌സ്  എന്ന കവിതകളുടെ മലയാള വിവർത്തനം -പ്രണയശതകം
23.നെരൂദയുടെ തന്നെ നിരവധി കാമുകികാമുകന്മാരെ ആകർഷിച്ച ട്വന്റി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡിസ്പെയർ
24 .ഇറ്റാലോ കാൽവിനോയുടെ ഈഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലർ
25.ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ്
26.ഗുസ്താവ് ഫ്ലോബേറിന്റെ പരാജയപ്പെട്ട ആദ്യ നോവൽ സൈന്റ്റ് അന്ത്വാ
27 .ഫ്ളോബറിന്റെ തന്നെ മാഡം ബോവറി
28.ബഷീറിന്റെ പാത്തുമ്മയുടെ ആട്
29.ഗൊയ്‌ഥെയുടെ നോവൽ ദി സോറോവ്സ്‌ ഓഫ് യങ് വെർതേർ
30.ആനന്ദിന്റെ ആൾകൂട്ടം
31.ആനന്ദിന്റെ തന്നെ അഭയാർത്ഥികൾ
32.ഷേക്സ്പിയറിന്റെ മാൿബെത്
33. ദസ്തയേവസ്കിയുടെ നോട്സ് ഫ്രം ദി ഹൌസ് ഓഫ് ഡെഡ്
34.അന്ന അഹ്‌മത്തോവയുടെ വൈറ്റ് ഫ്ലോക്‌സ് (ഇത് കവിയുടെ 28- ആം വയസിൽ പ്രസിദ്ധീകരിച്ചതാണെന്നാണ് പറയപ്പെടുന്നത്)
35.ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ
36.റിൽക്കെയുടെ തിരഞ്ഞെടുത്ത കവിതകൾ
37.വിക്ടർ ലീനസിന്റെ കഥകൾ
38.വിക്ടർ ലീനസിന്റെ തന്നെ സമുദ്ര പരിണാമം
39.പട്ടത്തുവിള കരുണാകരന്റെ കഥകൾ
40. ഷുസെ സരമാഗോയുടെ ദി ഡബിൾ
41.സാരമോഗോയുടെ തന്നെ സ്കൈലൈറ്റ്
42.കേശവദേവിന്റെ അധികാരം
43.റൂമിയുടെ കവിതകൾ
44.ഒടുവിലായി ചങ്ങമ്പുഴയുടെ ആദ്യകവിതയായ ഒടുക്കം 
എല്ലാ മനുഷ്യരും കഥകൾ ഇഷ്ടപ്പെടുന്നത് പരദൂഷണത്തിന്റെ രൂപത്തിലായിരിക്കും എന്ന് ഒരു കഥാപാത്രം തമാശയായി ഈ നോവലിൽ പറയുന്നുണ്ട് . നോവലിൽ ഒരിടത്തു സൂസന്ന ചോദിക്കുന്നുണ്ട്,കഥ എന്തുകൊണ്ടാണ് ഇത്ര ശക്തമായി നമ്മെ കെട്ടിവലിച്ചുകൊണ്ടുപോകുന്നത്? അതിനേക്കാൾ രസകരമായ കാര്യമൊന്നും ചില മനുഷ്യർക്കു ചെയ്യാൻ പറ്റാത്തത്  എന്താകും എന്നൊക്കെ ? കഥയും വായനയുമൊന്നും ഒരു കാലത്തും അവസാനിക്കാത്ത ഒരു പ്രതിഭാസമായി നിൽക്കുന്നത് മേൽപ്പറഞ്ഞ സംഗതികളാണെന്നു നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ സൂസന്നയ്ക്ക് കഴിയുന്നുണ്ട്.
നോവലിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചും കഥാകൃത്തുക്കളെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിസ്റ്റ് തരുന്നുണ്ട് എന്നു പറഞ്ഞല്ലോ.മുൻപ് സൂചിപ്പിച്ച പുഷ്കിന്റെ മരണവും ,ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകളുടെ ഉൽഭവുമൊക്കെ  ചില  ഉദാഹരണം മാത്രം.അത്തരം പരാമർശങ്ങൾ വെറുതെയങ്ങു കടന്നുവരികയല്ല. നോവൽ സംഭവങ്ങൾ കടന്നു വരുമ്പോൾ അവ പ്രത്യക്ഷപ്പെടുകയും കഥാസന്ദർഭങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടുകയും  പിന്നീട് അപ്രത്യക്ഷമാകുകയുമാണ് ചെയ്‌യുന്നത് .ഒന്നും എഴുതാതെ എന്നാൽ ഒരിക്കൽ താനെഴുതാൻ പോകുന്ന ഒരു രചനയെ മാത്രം വിചാരിച്ചു ഒരു മനുഷ്യന് എത്ര വർഷം  വേണമെങ്കിലും കഴിച്ചുകൂട്ടാമെന്നു ഒരു കഥാപാത്രം പ്രസ്താവിക്കുന്നുണ്ട്.വീണ്ടും വായിക്കുമ്പോൾ അത് എത്രമാത്രം വാസ്തവമായ സംഗതിയാന്നെന്നു നമുക്കു ബോധ്യപ്പെടും. എഴുത്തുകാരും എഴുതാൻ തീവ്രമായി ആഗ്രഹിക്കുന്നവരും ഒരുവളേ അത്തരമൊരു  അവസ്ഥകളിലൂടെ എപ്പോഴെങ്കിലുമോക്കെ  കടന്നുപോയിട്ടുണ്ടാകും.സൂസന്നയുടേത് അതിബൃഹത്തായ ഒരു ഗ്രന്ഥപ്പുരയാണ് .എന്നിട്ടും അതിലെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല എന്നവർ പറയുന്നു. പക്ഷെ നോവൽ വായിച്ചു പുസ്തകം മടക്കുമ്പോൾ സൂസന്നയിൽ പ്രസ്താവിച്ച പുസ്തകങ്ങൾ എടുത്തു വായിക്കാൻ തോന്നുന്ന തരത്തിലുള്ള എന്തോ ഒന്ന് നമ്മളിൽ  രൂപപ്പെടും , അത് തീർച്ചയാണ്

Leave a comment