മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ എന്ന വിഷയത്തെ കുറിച്ചു സംവാദം നടക്കുകയുണ്ടായി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ സേതു,അംബിക സുതൻ മാങ്ങോട്, ഖദീജ മുംതാസ്, രാജേന്ദ്രൻ എടത്തുംകര ,എം എം ബഷീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആഖ്യാന കല ഇന്ന് പഠന വിഭാഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി മാറിയിരിക്കുകയാണ്.എഴുത്തിൽ മാത്രമല്ല വായനയിലും,സംഗീതം,നാടകം,സിനിമ,ചിത്രകല തുടങ്ങിയ എല്ലാ മേഖലകളിലും ആഖ്യാനത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മലയാളത്തിലെ ആദ്യ ചെറുകഥയായി കണക്കാക്കപ്പെടുന്നത് വാസനവികൃതി എന്ന കൃതിയാണ്.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ് ഏതെഴുതിയെതെന്നാണ് ഭൂരിപക്ഷ മതം.എന്നാൽ അങ്ങനെയല്ല എന്നു എം എം ബഷീർ സമർത്ഥിക്കുന്നു.അതു പ്രസിദ്ധീകരിച്ച വിദ്യവിനോദിനി സാഹിത്യ മാസിക പരോശോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.അതിൽ എഴുതിയ ആളുടെ പേരില്ല.1914 ൽ വെങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ എല്ലാകൃതികളും സമാഹരിച്‌ സി പി അച്യുതമേനോന്റെ അവതാരികയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഈ ചെറുകഥ ചേർത്തതായി കാണുന്നില്ല എന്നദ്ദേഹം സാക്ഷ്യപ്പെടുതുന്നു.വാസനവികൃതി എന്ന ചെറുകഥയിൽ ആഖ്യാന സമ്പ്രദായത്തിന്റെ ഒരു രൂപം നമുക്ക് കാണാൻ സാധിക്കും.വേങ്ങായിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന മറ്റൊരു കഥയിലും അതിന്റെ വേറൊരു തലം നമുക്ക് കാണാൻ സാധിക്കും. സ്വപനത്തെയാണ് അതിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.പാണ്ഡവപുരം എന്ന നോവലിനെ ആസ്പദമാക്കി തന്റെ നോവലിനെ സേതുവും ആഖ്യാന കലയുമായി ബന്ധപ്പെടുത്തി സംസാരിച്ചു.എഴുത്തുകാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വയം നവീകരിക്കുക എന്നതാണ്.സ്വയം കണ്ടെത്തലുകളിലോടെ ആവർത്തിക്കാതെ തന്നെ പുതുക്കിപണിതുകൊണ്ടിരിക്കുക എന്ന വലിയൊരു ആശയം അദ്ദേഹം പങ്കുവച്ചു.ഈ പുതുക്കി പണിയലിൽ ഒരുപാട് ഘടകങ്ങൾ ഉണ്ടെന്നും അതു പ്രമേയവും എഴുത്തിന്റെ രീതിയുമാണെന്നു അദ്ദേഹം പറഞ്ഞു വെക്കുന്നു.പഴയ കാലത്തേക്കാളും ആധുനികാന്തര കഥകളിലും അത്തരം ആഖ്യാന പരീക്ഷണങ്ങൾ മുന്പത്തെക്കാളും അധികമായി തുടർന്നുകൊണ്ടേയിരിക്കുന്നു എന്നു ഖദീജ മുംതാസും അഭിപ്രായപ്പെട്ടു. വാസനവികൃതി എന്ന കഥ സി പി അച്യുതമേനോനും, വെങ്ങായിൽ കുഞ്ഞിരാമൻ നായനാരും ചേർന്നെഴുതിയതാവാം എന്നു അംബികാസുതൻ മാങ്ങോട് പറയുന്നു. സി പി അച്യുതമേനോന്റെ സഹ പത്രാധിപരായിരുന്നു വെങ്ങായിൽ കുഞ്ഞിരാമൻ നായനാർ.എഡിറ്റോറിയൽ ഉൾപ്പെടുയുള്ള കാര്യങ്ങളിൽ ഞാൻ എന്നു വെക്കാതെ ഞങ്ങൾ എന്നാണ് എഴുതിരുന്നതെന്നും അതു കൊണ്ടു അത്തരമൊരു സാധ്യതക്കു പ്രസക്തിയുണ്ടെന്നു അംബികാസുതൻ മാങ്ങോട് അഭിപ്രായപ്പെടുന്നു. പാശ്ചാത്യ സാഹിത്യ മാധ്യമങ്ങളുടെ വ്യത്യസ്‌ത രൂപങ്ങളെ മലയാളത്തിൽ പരിചയപ്പെടുത്തുക എന്നതായിരുന്നു വിദ്യവിനോദിനി മാസികയുടെ ലക്ഷ്യം.ബഷീറിന്റെ പലപുസ്തകങ്ങളും വ്യത്യസ്ത ആഖ്യാനരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നുഎന്നു ബഷീറിന്റെ പ്രസ്ത കൃതികളെ രേഖപ്പെടുത്തികൊണ്ടു അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട്.

Leave a comment