പേരില്ലാതെ മരിക്കുന്നവർ

രാത്രിയിലെ പാതിമയക്കത്തിലെപ്പോഴോ
ഗർഭം പൂണ്ട സൃഷ്ടികളായിരുന്നവയത്രയും. 
നേരം വെളുത്ത് പേനയെടുത്തിട്ടെത്ര
കുടഞ്ഞിട്ടുമുഴിഞ്ഞിട്ടും 
ഒരു തുള്ളി പോലും പുറത്തു വന്നില്ല. 
വൈകിയാണറിയാൻ കഴിഞ്ഞത്,
ആ കവിതകളത്രയും 
ഗർഭമലസിപ്പോയെന്ന്!!!!! 

Leave a comment