അന്നൊരാ പുഴയുടെ തീരത്തു നിന്നു ഞാൻ
കണ്ട സ്വപ്നങ്ങളൊക്കെയും
അവളെക്കുറിച്ചുള്ളതായിരുന്നു.
എന്നിലെ നീർമണിപൊട്ടുകളത്രയും
മറ്റാരും കാണാതെയൊളിപ്പിച്ചപ്പോഴൊക്കെയു-
മാപ്പുഴയും ഞാനും തമ്മിലന്നേ
ബന്ധുക്കളായി ചമഞ്ഞു.
അവൾക്കായി പിന്നാലെ നടന്നപ്പോളൊക്കെയും
ഞാനെന്നെ മറന്നു,
പുഴയെ മറന്നു,
മറ്റെല്ലാം മറന്നു.
ഒടുവിലായവളെങ്ങോപ്പോയി മറഞ്ഞപ്പോൾ
ആരുമില്ലാ കൂടെയെന്ന് കണ്ട് തിരികെ നടന്നപ്പോൾ
ആ പുഴയുമെങ്ങോ പോയി മറഞ്ഞിരുന്നു.
എനിക്കായി കൂട്ടിയിട്ട മണൽത്തരികൾ ബാക്കിപത്രം